പുതിയ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിെൻറ ബുദ്ധി സ്പോർടിങ് ഡയറക്ടറായ ലിത്വാനിയക്കാരൻ കരോളിസ് സ്കിൻകിസാണ്. പ്രായം 30 വയസ്സ് മാത്രം. വലിയ പദവിയിൽ ഇളമുറക്കാരനാണെങ്കിലും സ്കിൻകിസ് കളി തുടങ്ങി കഴിഞ്ഞു. ചുരുങ്ങിയ ബജറ്റിൽ ഒതുങ്ങി മികച്ച ടീമിനെത്തന്നെ െകട്ടിപ്പടുത്താണ് അദ്ദേഹം പുതു സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഒരുക്കുന്നത്.
എന്നാൽ, കോവിഡ് സാഹചര്യത്തിൽ മുെമ്പാരിക്കലും നേരിടാത്ത വെല്ലുവിളികളാണ് മുന്നിലുള്ളതെന്ന് അദ്ദേഹം ടീമിനെയും ആരാധകരെയും ബോധ്യപ്പെടുത്തുന്നു. അവിടെക്കൂടി ജയിച്ചാലേ ഇൗ കളിയിൽ ബ്ലാസ്റ്റേഴ്സിന് ജയിച്ചുവെന്ന് പറയാനാവൂ. ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഇൻസ്റ്റഗ്രാം പേജിൽ ടി.വി അവതാരക ഖുറി ഇറാനിയുമായി നടത്തിയ സംഭാഷണത്തിലായിരുന്ന കരോളിസ് സ്കിൻകിസ് വരും സീസണിനെ കുറിച്ച് മനസ്സുതുറന്നത്.
ട്രോഫിയെ കുറിച്ചൊന്നുമല്ല ഇപ്പോഴത്തെ ചിന്ത. പ്രീസീസണിൽ കളിക്കാർക്ക് പരിക്കേൽകാതിരിക്കണം. ടൂർണമെൻറിനായി ഒരുങ്ങാൻ വളരെ കുറച്ച് സമയം മാത്രമേ കിട്ടുന്നുള്ളൂവെന്നതിനാൽ കളിക്കാർക്ക് പരിക്കേൽക്കാൻ സാധ്യത കൂടുതലാണ്. സാധാരണ ആറു മുതൽ എട്ടാഴ്ചവരെ പ്രീസീസൺ സമയം ലഭിക്കും.
എന്നാൽ, ഇപ്പോൾ അസാധാരണ സാഹചര്യമാണ്. പ്രീസീസൺ എങ്ങനെയായി തീരുമെന്ന് പറയാനാകില്ല. എഴു മാസത്തോളമാണ് രാജ്യത്ത് ഫുട്ബാൾ ഇല്ല. ഇന്ത്യൻ താരങ്ങളൊക്കെ കളിച്ചിട്ട് കുറെ നാളുകളായി. രണ്ടാഴ്ചമാത്രമാണ് ഒരു ടീമായി കളിക്കാനുള്ള സമയമുള്ളത്. പരിക്കിനും സാധ്യത കൂടുതലാണ്. കോച്ചിങ് സ്റ്റാഫിന് വലിയ വെല്ലുവിളിയാണിത്.
ഇന്ത്യൻതാരങ്ങളെല്ലാം പരിശീലനം തുടങ്ങി കഴിഞ്ഞു. നന്നായിതന്നെ കഠിനാധ്വാനം െചയ്യുന്നുണ്ട്. ഗോവയിലെത്തിയ ഏതാനും വിദേശ താരങ്ങൾ ക്വാറൻറീനിലാണ്. ബാക്കിയുള്ളവർ ഉടൻ ടീമിനൊപ്പം ചേരും. ക്വാറൻറീനു ശേഷമാവും സമ്പൂർണ ടീമായി പരിശീലനം ആരംഭിക്കുക. ടൂർണമെൻറിന് മുന്നോടിയായി ഏതാനും സൗഹൃദ മത്സരങ്ങൾകൂടി കളിക്കും. ഞായറാഴ്ച ഹൈദരാബാദിനെതിരെ 2-0ത്തിന് ജയിച്ചിരുന്നു.
ഇന്ത്യൻ സാഹചര്യത്തിലെ പരിചയ സമ്പത്താണ് കോച്ച് കിബു വികുനയുടെ മികവ്. അദ്ദേഹത്തെ പരിശീലകനായി നിയമിക്കാനുള്ള തീരുമാനത്തിന് കാരണവും അതുതന്നെ. കിബു നേരത്തെ പരിശീലിപ്പിച്ച ടീമുകളിൽനിന്നുള്ള ഫീഡ്ബാക്കും വിശകലനം ചെയ്തു. കോച്ച്, സഹപരിശീലകർ, ടെക്നിക്കൽ ഡയറക്ടർ, മെൻറൽ കണ്ടീഷനിങ് കോച്ച്, മെഡിക്കൽ ടീം തുടങ്ങി മികച്ച പ്രഫഷനൽ നിരയാണ് ടീമിനൊപ്പമുള്ളത്.
ആരാധകർകോവിഡ് പശ്ചാത്തലത്തിൽ ഒഴിഞ്ഞ ഗാലറിക്ക് മുന്നിൽ കളിക്കുന്നത് വെല്ലുവിളിയാണ്. മുൻ വർഷങ്ങളിൽ 12ാമനായി ആരാധകരുണ്ടായിരുന്നു. പേക്ഷ, ഇൗ വർഷം ആ മുൻതൂക്കം നഷ്ടമായി. ട്രോഫിയെ കുറിച്ച് ചിന്തിക്കേണ്ട. ഒാരോ ദിവസവും ഏറ്റവും നന്നായി കഠിനാധ്വാനം ചെയ്യുക എന്നാണ് ടീമിനോട് പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.