സിഡ്നി: ഭൂഗോളത്തിെൻറ ഒരറ്റത്ത് വേറിട്ടുനിൽക്കുന്ന രാജ്യമാണ് ആസ്ട്രേലിയ. ഒറ ്റക്കുള്ള നിൽപുപോലെതന്നെ അവർ ഇപ്പോഴും ഭൂപടത്തിൽ വ്യത്യസ്തമാകുന്നു. കോവിഡ്- 19 കാട്ടുതീപോലെ പടർന്നുപിടിക്കുേമ്പാൾ ലോകൻ മുഴുവനുള്ള കളിമുറ്റങ്ങൾക്ക് പൂട്ട ുവീണുകഴിഞ്ഞു. എന്നാൽ, കംഗാരുക്കളുടെ നാട്ടിൽ ഫുട്ബാൾ, റഗ്ബി മൈതാനങ്ങളിൽ കാണികളില്ലാതെ സജീവമാണ്.
‘എ’ ലീഗ്, നാഷനൽ റഗ്ബി ലീഗ്, ആസ്ട്രേലിയൻ റുൾസ് ഫുട്ബാളിെൻറ എ.എഫ്.എൽ എന്നിവയിലാണ് മത്സരങ്ങൾ പുരോഗമിക്കുന്നത്. ആസ്ട്രേലിയക്കൊപ്പം കളിതുടർന്നിരുന്ന മറ്റൊരു രാജ്യമായ തുർക്കി വ്യാഴാഴ്ച കളിനിർത്തിയിരുന്നു.
29 റൗണ്ടുകളടങ്ങിയ എ ലീഗിൽ 24ാം റൗണ്ട് പുരോഗമിക്കുകയാണ്. കളികാണാൻ സൗകര്യമില്ലാത്തതിനാൽ മെൽബൺ സിറ്റിയും സെൻട്രൽ കോസ്റ്റും തമ്മിലുള്ള മത്സരം വേലിക്ക് പിറകിൽ മറഞ്ഞിരുന്നും സ്റ്റേഡിയത്തിനടുത്തുള്ള പാലത്തിൽ കയറിനിന്നും മറ്റുമാണ് മെൽബൺ ആരാധകർ വീക്ഷിച്ചത്. ന്യൂസിലൻഡ് സന്ദർശിച്ച് മടങ്ങിയെത്തിയ മെൽബൺ വിക്ടറിയും വെലിങ്ടൺ ഫീനിക്സും 14 ദിവസം നിരീക്ഷണത്തിൽ കഴിയുന്നതിനാൽ മത്സരക്രമം ആകെ താളംതെറ്റിയിരിക്കുകയാണ്. 22 റൗണ്ടുകളടങ്ങുന്ന എ.എഫ്.എല്ലിെൻറ സീസൺ ഈ ആഴ്ചയാണ് തുടങ്ങിയത്.
എന്നാൽ കോവിഡ് ബാധയെത്തുടർന്ന് ന്യൂസിലാൻഡുമായുള്ള ഏകദിന ക്രിക്കറ്റ് പരമ്പര ക്രിക്കറ്റ് ആസ്ട്രേലിയ റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.