മുംബൈ: പാണ്ഡ്യ ബ്രദേഴ്സ് മിന്നിത്തിളങ്ങിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 37 റൺസ ിെൻറ മിന്നും ജയം. ആദ്യം ബാറ്റുചെയ്ത മുംബൈ തുടക്കത്തിൽ അൽപം പതറിയെങ്കിലും മധ്യനിര ബാറ്റ്സ്മാന്മാരായ സ ൂര്യകുമാർ യാദവിെൻറയും (59) ക്രുനാൽ പാണ്ഡ്യയുടെയും (42) 62 റൺസ് കൂട്ടുകെട്ടിെൻറയും അവസാന ഒാവറിൽ വെടിക്കെട ്ട് ബാറ്റിങ് കാഴ്ചവെച്ച ഹർദിക് പാണ്ഡ്യയുടെയും (8 പന്തിൽ 25 നോട്ടൗട്ട്), കീറൺ പൊള്ളാർഡിെൻറയും (7 പന്തിൽ1 7 നോട്ടൗട്ട്) മികവിൽ 20 ഒാവറിൽ 170 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഒാവറിൽ എട്ട് വിക് കറ്റ് നഷ്ടത്തിൽ 133 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.
ബാറ്റിങ്ങിൽ അവസാന ഒാവറുകളിൽ ആഞ്ഞടിച്ച് സ്കോർ 170 റൺസ് കടത്തുകയും വെറും 20 റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ഹർദികിെൻറ ഒാൾറൗണ്ട് പ്രകടനമാണ് മുംബൈയുടെ വിജയത്തിൽ നിർണായകമായത്്. സ്കോർ: മുംബൈ 170-5 (20) ചെന്നൈ 133-8 (20)
171 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈക്ക് ഒാപണർമാരായ ഷെയ്ൻ വാട്സണെയും (5) അമ്പാട്ടി റായുഡുവിനെയും (0) എളുപ്പം നഷ്ടമായി.മിച്ചൽ മക്ലീനഗന് പകരം ടീമിലെത്തിയ ജാസൻ ബെരൻഡോർഫാണ് ചെന്നൈക്ക് തുടക്കത്തിലേ കനത്ത പ്രഹരമേൽപിച്ചത്. ആദ്യ ഒാവറിലെ നാലാം പന്തിൽ റായുഡുവിനെ പൂജ്യത്തിനു പുറത്താക്കിയ ബെരൻഡോർഫ് മൂന്നാം ഒാവറിൽ രണ്ടുഫോറും ഒരു സിക്സുമടക്കം 16 റൺസെടുത്ത സുരേഷ് റെയ്്നയെയും മടക്കി ചെന്നൈയെ സമ്മർദത്തിലാക്കി.
ബൗണ്ടറിക്കകരികെ ഉജ്ജ്വലമായ ഒറ്റക്കെയ്യൻ ക്യാച്ചിലൂടെ കീറൻ പൊള്ളാർഡാണ് റെയ്നെയെ പുറത്താക്കിയത്. രണ്ടാം ഒാവറിൽ തന്നെ വാട്സണും മലിംഗക്ക് വിക്കറ്റ് സമ്മാനിച്ച് തിരികെ മടങ്ങിയിരുന്നു. പിന്നാലെ ക്രീസിൽ ഒത്തുചേർന്ന കേദാർ ജാദവും എം.എസ് ധോണിയും ചേർന്ന് ടീമിനെ പതിയെ മുന്നോട്ടു നയിച്ചു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 54 റൺസ് സ്കോർബോർഡിൽ ചേർത്തു.
തട്ടിമുട്ടിക്കളിച്ച ധോണിയെ പാണ്ഡ്യയുടെ പന്തിൽ യാദവിന് ക്യാച്ച് നൽകി പുറത്തായി. മത്സരത്തിലൂടെ ചെന്നൈക്കായി ധോണി 4000 റൺസ് തികച്ചു. അതേ ഒാവറിൽ തന്നെ രവീന്ദ്ര ജദേജയെയും (1) പാണ്ഡ്യ കൂടാരം കയറ്റി. ഒരറ്റത്ത് ശ്രദ്ധയോടെ ബാറ്റുവീശി ടോപ് സ്കോററായ ജാദവ് (58) മലിംഗക്ക് വിക്കറ്റ് നൽകി മടങ്ങിയതോടെ ചെന്നൈയുടെ പ്രതീക്ഷകൾ മൊത്തം വിൻഡീസ് താരം ബ്രാവേയിലായി.
എന്നാൽ അതേ ഒാവറിൽ മൂന്ന് പന്തുകൾ മാത്രം പിന്നിട്ടപ്പോൾ ബ്രാവോയും (8) ജാദവിനെ പിന്തുടർന്ന് പവലിയനിലെത്തി. ദീപക് ചഹർ (7) പുറത്തായ ശേഷം അവസാന ഒാവറുകളിൽ സിക്സും ഫോറുമടിച്ച് ശർദുൽ ഠാക്കൂർ (5 പന്തിൽ 12 നോട്ടൗട്ട്) അമ്പരപ്പിച്ചുവെങ്കിലും അതൊന്നും ചെന്നൈയെ വിജയത്തിലെത്തിക്കാൻ പോന്നതായിരുന്നില്ല. മോഹിത് ശർമ (0) പുറത്താകാതെ നിന്നു.
മുംബൈക്കായി മലിംഗ മൂന്നും ബെരൻഡോർഫ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി പാണ്ഡ്യക്ക് മികച്ച പിന്തുണ നൽകി. ആദ്യ ഇന്നിങ്സിൽ മുംബൈയുടെ മുൻനിര ബാറ്റ്സ്മാൻമാരായ ക്വിൻറൺ ഡി കോക്ക് (4), രോഹിത് ശർമ (13), യുവരാജ് സിങ് (4) എന്നിവർക്ക് ശോഭിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.