ഇന്ത്യൻ ടീമിെൻറ പ്രതിരോധത്തിലെ വിശ്വസ്തനായ അനസ് എടത്തൊടികക്ക് െഎ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ അവസരം കിട്ടാത്തതെന്തുകൊണ്ടാണ്? െഎ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിെൻറ ഒാരോ മത്സരം കഴിയുന്തോറും ആരാധകരുടെ മനസ്സിലുയരുന്ന ചോദ്യമാണിത്. കോച്ച് ഡേവിഡ് ജെയിംസ് ഇതിന് വ്യക്തമായ ഉത്തരം ഇതുവരെ നൽകിയിട്ടില്ല. ഉത്തരം ഇല്ലെന്നതാവാം കാരണം.
ടീമിെൻറ പ്രകടനം ഒാരോ മത്സരത്തിലും പിറകോട്ടുപോകുേമ്പാഴും പ്രതിരോധത്തിൽ പാളിച്ചകൾ ഒന്നൊന്നായി പുറത്തുവരുേമ്പാഴും അനസിനെ രംഗത്തിറക്കാൻ കോച്ച് തയാറായിട്ടില്ല. കുറച്ചുകാലമായി ഇന്ത്യൻ ടീമിെൻറ പ്രതിരോധക്കോട്ട കാക്കുന്ന സന്ദേശ് ജിങ്കാൻ-അനസ് സഖ്യം ബ്ലാസ്റ്റേഴ്സിനായും പ്രതിരോധ മതിൽ പടുത്തുയർത്തുന്നത് കാത്തിരിക്കുന്ന കളിക്കമ്പക്കാരെ നിരാശരാക്കുന്നതാണ് കോച്ചിെൻറ ഇതുവരെയുള്ള തീരുമാനങ്ങൾ.
മുൻ സീസണുകളിൽ ഡൽഹി ഡൈനാമോസിനും ജംഷഡ്പൂർ എഫ്.സിക്കും കളിച്ച അനസ് ഇത്തവണ ബ്ലാസ്േറ്റഴ്സ് നിരയിലെത്തിയത് സ്വന്തം നാട്ടിലെ ക്ലബിനായി പന്തുതട്ടുകയെന്ന സ്വപ്നവുമായാണ്. എന്നാൽ, കഴിഞ്ഞ സീസണിലെ സൂപ്പർ കപ്പിലെ റെഡ് കാർഡിന് പിറകെ ലഭിച്ച മൂന്നു മത്സരങ്ങളിലെ സസ്പെൻഷനാണ് താരത്തിന് ആദ്യം തിരിച്ചടിയായത്. ഇതോടെ, ആദ്യ മൂന്നു കളികളിൽ നെമാന്യ ലാസിച് പെസിചാണ് ജിങ്കാനൊപ്പം പ്രതിരോധത്തിൽ അണിനിരന്നത്.
സസ്പെൻഷൻ കഴിഞ്ഞതോടെ അനസ് ആദ്യ ഇലവനിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും അതുണ്ടായില്ല. ആദ്യ കളികളിൽ മികച്ച ധാരണയോടെ കളിച്ച ജിങ്കാൻ-പെസിച് ജോടി മൂന്നു മത്സരങ്ങളിൽ രണ്ടു ഗോൾ മാത്രമേ വഴങ്ങിയിരുന്നുള്ളൂ. എന്നാൽ, പിന്നീടുള്ള മൂന്നു കളികളിൽ അഞ്ചു ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കടന്നുപോയത്. ഒാരോ കളിയിലും പ്രതിരോധ മധ്യത്തിലെ പാളിച്ചകൾ കൂടിവന്നെങ്കിലും അനസിനെ പരീക്ഷിക്കാൻ ജെയിംസ് തയാറായില്ല.
അനസ് പൂർണ മത്സരക്ഷമതയിലാണുള്ളത് എന്ന കാര്യത്തിലും സംശയമില്ല. അടുത്തിടെ ചൈനക്കെതിരെ നടന്ന മത്സരത്തിൽ അനസ് ജിങ്കാനൊപ്പം ഇന്ത്യക്കായി പന്തുതട്ടിയിരുന്നു. ബ്ലാസ്റ്റേഴ്സ് നിരയിൽ അനസിന് അവസരങ്ങൾ ലഭിക്കാത്തത് ഇന്ത്യൻ ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറനെയും വ്യാകുലപ്പെടുത്തും.
ഏഷ്യൻ കപ്പ് അടുത്തുവരവെ ദേശീയ ടീമിെൻറ പ്രധാന താരങ്ങളിലൊരാളായ അനസിന് കളിക്കാൻ അവസരം ലഭിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയാവും. ഗോളടിച്ചുകൂട്ടി മുന്നേറുന്ന എഫ്.സി ഗോവക്കെതിരെ ഞായറാഴ്ച കളത്തിലിറങ്ങുേമ്പാൾ ഫെറാൻ കൊറോമിനാസിനെയും എഡു ബേഡിയയെയും തടയാൻ ഇപ്പോഴുള്ള പ്രതിരോധം മതിയായെന്നുവരില്ല. അതിനായി അനസ് കൂടി ബ്ലാസ്റ്റേഴ്സ് അണിയിലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.