കൊച്ചി: സാങ്കേതിക തികവുള്ള വിദേശ കളിശൈലികളോടും കളിക്കാരോടും നമ്മുടെ താരങ്ങൾ എങ്ങനെ ചെറുത്തുനിൽക്കുന്നുവെന്ന ടെസ്റ്റ് ഡോസായാണ് രാജ്യത്തെ ആദ്യ പ്രീ സീസൺ ടൂർണമെൻറിനെ വിശേഷിപ്പിക്കുന്നത്. അതിനു ഭാഗ്യം ലഭിച്ചതാകട്ടെ കേരളത്തിെൻറ പ്രതീക്ഷകളായ കേരള ബ്ലാസ്റ്റേഴ്സിനും. ഗോളടിച്ച് കളി ജയിക്കുന്നത് കാണാൻ കാത്തിരിക്കാതെ യുവതാരങ്ങൾ ഉൾപ്പെടെയുള്ളവരുടെ പോരാട്ടവീര്യം കാണാൻ സ്റ്റേഡിയത്തിലെത്താനായിരുന്നു ആഹ്വാനം. എന്നാൽ, ഉദ്ഘാടന മത്സരത്തിൽ മെൽബൺ സിറ്റിയോടു കളിക്കുമ്പോൾ അടവുകൾ പലപ്പോഴായി പാളി. ഗോളടിക്കാൻ കഴിഞ്ഞില്ലെന്നതല്ല, വൻ മാർജിനിൽ തോറ്റു എന്നതായിരുന്നു പ്രധാന പ്രശ്നം.
പരാജയത്തിൽ സന്തോഷവും നിരാശയുമുണ്ടെന്നാണ് മത്സരശേഷം കോച്ച് ഡേവിഡ് െജയിംസ് അഭിപ്രായപ്പെട്ടത്. താരങ്ങളുടെ പ്രകടനം പ്രതീക്ഷ നൽകുന്നതാണ്. മെൽബൺ സിറ്റിയെന്ന ശക്തരായ എതിരാളികളോടാണ് മത്സരിച്ചത്. മികച്ച ടീമിനെ നേരിട്ടതിലൂടെ ലഭിച്ച അനുഭവം ഭാവിയിൽ കരുത്താകും. പക്ഷേ, ഗോൾ എണ്ണം നിരാശപ്പെടുത്തുന്നതാണെന്നും െജയിംസ് പറഞ്ഞു. 12 ദിവസം മാത്രം സംഘമായി പരിശീലിച്ച ഒരു ടീമുമായി മെൽബൺ പോലൊരു ടീമിനെതിരെ അങ്കത്തിനിറങ്ങിയാൽ ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടതെന്നാണ് ആദ്യ ചോദ്യം.
അടുത്ത സീസണിലേക്കു അരയും കച്ചയും മുറുക്കിയാണ് മെൽബണും ജിറോണയുമൊക്കെ കൊച്ചിയിലെത്തിയത്. സീസണിലേക്കുള്ള തന്ത്രങ്ങൾ മെനയുന്നതിനൊപ്പം ആക്രമണത്തിെൻറ മൂർച്ച കൂട്ടുകയുമാണ് ലോകത്തിലെ മികച്ച ടീമുകളുമായി പ്രീസീസൺ മത്സരങ്ങൾ കളിക്കുന്നതിെൻറ ലക്ഷ്യം. അതനുസരിച്ചാണ് ടീം പ്രഖ്യാപനവും പരിശീലനവുമൊക്കെ. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഐ.എസ്.എല്ലാണ് ലക്ഷ്യം. മത്സരക്രമമോ തീയതിയോ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെന്നതും ശരി. എന്നാൽ, ലാ ലിഗ വേൾഡ് എന്ന പേരിൽ പ്രീസീസൺ ടൂർണമെൻറ് കൊച്ചിയിൽ നടത്തുമെന്ന് പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞാണ് ടീം പരിശീലനം തുടങ്ങിയത്. പുതിയ വിദേശ താരങ്ങളുമായി ടീം മാനേജ്മെൻറ് നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.