ബെർലിൻ: ആരാധന മൂത്ത് വേലിചാടിയെത്തിയയാൾ സെൽഫിക്കെന്ന പേരിൽ കഴുത്തിനു പിടിച്ചപ്പോൾ നിയന്ത്രണം വിട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചാമ്പ്യൻസ് ലീഗിൽ ബേയർ ലെവർകൂസനെതിരായ കളിക്കിടെയാണ് 75ാം മിനിറ്റിൽ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ആരാധകൻ മൈതാനത്തിറങ്ങിയത്.
നേരെ റൊണാൾഡോക്കരികിലേക്ക് വെച്ചുപിടിച്ച ഇയാൾ സെൽഫിക്കായി മൊബൈൽ ഫോൺ കരുതിയിരുന്നുവെങ്കിലും ഒന്നും നടന്നില്ല. അപ്രതീക്ഷിതമായി പിന്നിൽനിന്ന് കഴുത്തിനു പിടിവീണതിെൻറ കലിപ്പുമായി റൊണാൾഡോ നിന്നപ്പോൾ ആരാധകനെ സുരക്ഷ ഉദ്യോഗസ്ഥരെത്തി കൂട്ടിക്കൊണ്ടുപോയി. പൊതുവെ ആരാധകർക്ക് നിന്നുകൊടുക്കാറുണ്ടെങ്കിലും അതിരുവിട്ടയാളോട് ‘നിനക്ക് വട്ടാണോ’ എന്നായിരുന്നു ഇത്തവണ റൊണാൾഡോയുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.