ഡൽഹി: പുതിയ കോച്ചിനു കീഴിലും ബ്ലാസ്റ്റേഴ്സിെൻറ വിധിയിൽ മാറ്റമില്ല. സമനിലക്കുരുക്കഴിഞ്ഞ് വിൻഗാഡയുടെ രണ്ടാം മത്സരത്തിൽ ദുർബലരായ ഡൽഹിക്കു മുന്നിൽ 2-0ത്തിെൻറ തോൽവി. ജയത്തോടെ പോയൻറിൽ ഒപ്പമെത്തിയ ഡൽഹി ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി എട്ടാമതെത്തി.
കൊച്ചിയിൽ എ.ടി.കെക്കെതിരെ കളിച്ച ഇലവൻതന്നെയാണ് നീലോ വിൻഗാഡ ആദ്യ എവേ മത്സരത്തിൽ ഡൽഹിക്കെതിരെയും പരീക്ഷിച്ചത്. മികച്ച മുന്നേറ്റങ്ങളുമായി ആദ്യ 10 മിനിറ്റ് ബ്ലാസ്റ്റേഴ്സ് കളംവാണ് കളിച്ചെങ്കിലും ആരാധക പിന്തുണയിൽ ഡൽഹി പതുക്കെ നിയന്ത്രണമേറ്റെടുത്തു. ഇതോടെ, ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിെൻറ ആണിക്കല്ലായ ജിങ്കാൻ-പെസിച്ച് സഖ്യത്തിന് പണികൂടി.
വിങ്ങുകൾ കേന്ദ്രീകരിച്ചാണ് ഡൽഹിയുടെ ആക്രമണം. ലാലിയാസുല ചാങ്ക്തെ ഇടതുവിങ്ങിലും ശുഭ്ഹാം സാരങ്കി വലതുവിങ്ങിലുമായി കുതിച്ചതോടെ, ബ്ലാസ്റ്റേഴ്സ് വിങ്ങർമാർ പലപ്പോഴും പരീക്ഷിക്കപ്പെട്ടു. ഒടുവിൽ ആദ്യ ഗോളെത്തുന്നത് 29ാം മിനിറ്റിൽ. ഡൽഹിയുടെ സ്ട്രൈക്കർ റെനെ മിഹലിച്ച് എടുത്ത കോർണർ കിക്ക്, മാർക്ക് ചെയ്യപ്പെടാതിരുന്ന ഡച്ച് ഡിഫൻഡർ ജിയാനി സുവർലൂണിന് പാകത്തിലുള്ളതായിരുന്നു.
വലങ്കാലുയർത്തി ഡച്ച് താരം പന്തു തിരിച്ചുവിട്ടത് ധീരജ് സിങ്ങിന് തടുക്കാനായില്ല. രണ്ടാം പകുതി ബ്ലാസ്റ്റേഴ്സ് സമനില ഗോളിനായി ആർത്തിരമ്പിയെങ്കിലും കാര്യമുണ്ടായില്ല. അതിനിടക്ക് ഡൽഹിക്കും അവസരങ്ങൾ നിരവധി വന്നെത്തി. ഒടുവിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിെൻറ പിഴവിൽ 94ാം മിനിറ്റിൽ ഡൽഹിക്ക് പെനാൽറ്റി ഗോളും (മിഹലിച്ച്) എത്തിയതോടെ തോൽവി ഉറപ്പിച്ചു. മുന്നേറ്റം തടയാൻ ശ്രമിച്ച ലാൽറുവാൻ താരക്ക് ചുവപ്പുകാർഡും. ഡൽഹിക്കും ബ്ലാസ്റ്റേഴ്സിനും ഇതോടെ 10 പോയൻറായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.