കൊച്ചി: സമനിലകൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവിയും. സൂപ്പർ ലീഗ് സീസണിൽ ബ്ലാസ്റ്റേഴ് സിനും താഴെയുള്ള പുണെ സിറ്റിക്കു മുന്നിലാണ് ഹോം ഗ്രൗണ്ടിലെ തോൽവി. കളിയുടെ 20ാം മിനിറ്റിൽ മലയാളി താരം ആഷിഖ് കുരുണിയനൊപ്പം നടത്തിയ മനോഹര മുന്നേറ്റത്തിനൊടുവിൽ മാഴ്സലീന്യോയുടെ ബൂട്ടിൽ നിന്നായിരുന്നു പുണെയുടെ വിജയഗോൾ. മറുപടിക്കായി അവസാന മിനിറ്റുവരെ പലമാറ്റങ്ങൾ വരുത്തി പൊരുതിയെങ്കിലും ഗോളാക്കിമാറ്റാൻ കഴിഞ്ഞില്ല.
രണ്ടുദിവസം മുമ്പ് ജാംഷഡ്പുർ എഫ്.സിയെ നേരിട്ട ടീമിൽനിന്ന് അനിവാര്യമായ ഒരു മാറ്റം മാത്രമേ കേരള ബ്ലാസ്റ്റേഴ്സ് വരുത്തിയുള്ളൂ. പരിക്കേറ്റ കിസിറ്റോ കെസിറോണിന് പകരം കറേജ് പെകൂസനെത്തി. ഉരുക്കു സംഘത്തിനെതിരെ പുറത്തെടുത്ത ഉജ്ജ്വല പ്രകടനത്തിലായിരുന്നു കോച്ച് ഡി.ജെയുടെ വിശ്വാസം. പക്ഷേ, കളിയിൽ സ്പീഡും ആക്രമണവും നിലനിർത്തിയതല്ലാതെ എതിർ ഗോൾവല പിളർത്തുന്നതിൽ വീണ്ടും പരാജയമായി.
രണ്ടാം ജയത്തോടെ പുണെ ഒമ്പതിൽനിന്ന് എട്ടിലേക്ക് കയറി. അതേസമയം, സീസണിലെ നാലാം തോൽവിയുമായി ബ്ലാസ്റ്റേഴ്സിെൻറ േപ്ലഒാഫ് സ്വപ്നങ്ങൾ ഏതാണ്ട് അസ്തമിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.