മുംബൈ: മുംബൈ എഫ്.സിയുടെ തേരോട്ടത്തില്‍ തകര്‍ന്നുതരിപ്പണമായി ബ്ലാസ്റ്റേഴ്സ്. രണ്ടാം പകുതിയില്‍ പത്തു പേരുമ ായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് ഒന്നിെനതിരെ ആറു ഗോളുകള്‍ക്കാണ് മൂക്കുകുത്തിയത്. സെനഗാൾ താരം മുദൗ സൗേഗാ നാലു ഗോളടിച്ചപ്പോൾ, റാഫേല്‍ ബാസ്റ്റോസ്, മാതിയാസ് മിറെബാജെ എന്നിവര്‍ ഓരോ ഗോളും നേടി. സിമന്‍ലന്‍ ഡുംഗലിെൻറ വകയായിരുന്നു (27ാം മിനിറ്റ്) ബ്ലാസ്റ്റേഴ്സിെൻറ ആശ്വാസ ഗോള്‍.
12ാം മിനിറ്റിലാണ് ഗോള്‍പിറവിക്ക് തുടക്കം. ഇടതറ്റത്തുനിന്ന് പൗളോ മച്ചാദോ നല്‍കിയ ക്രോസില്‍ കാലുവെച്ച് മുദൗ സൗഗു പന്ത് വലയിലാക്കി. തൊട്ടുപിറകെ 15ാം മിനിറ്റില്‍ ധീരജിെൻറ പിഴവിനെയും, 30ാം മിനിറ്റില്‍ സുഭാഷിഷ് ബോസ് നല്‍കിയ പന്തില്‍ തലവെച്ചും മുദൗ സൗഗു ഹാട്രിക് നേടി (3-1). ഇഞ്ചുറി സമയത്തിെൻറ ആദ്യ മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട സക്കീര്‍ മുണ്ടംപാറ പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് തകര്‍ന്നു. പിന്നെ ഗോൾമഴയായി. ബസ്റ്റോസ് (70), മാതിയാസ് (89) എന്നിവർക്കു പിറകെ ഇഞ്ചുറി ടൈമിൽ മുദൗ വീണ്ടും ലക്ഷ്യംകണ്ടു. ആറു ഗോളിന് ബ്ലാസ്റ്റേഴ്സ് തരിപ്പണം. 24 പോയൻറുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് മുംബൈ. ബ്ലാസ്റ്റേഴ്സ് (9) എട്ടാമതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.