????????????????? ??????? ????????????

സമനില മാറ്റാൻ ബ്ലാസ്റ്റേഴ്സ്

ജാംഷഡ്പുർ: സമനിലക്കെണി പൊട്ടിച്ച് മുന്നേറാൻ കേരളത്തിെൻറ സ്വന്തം മഞ്ഞപ്പട ഇന്ന് ഉരുക്കുകോട്ടയിൽ. െഎ.എസ്.എല്ലിൽ തങ്ങളുടെ നാലാം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജാംഷഡ്പുർ എഫ്.സിയെ നേരിടും. ബ്ലാസ്റ്റേഴ്സിെൻറ രണ്ടാം എവേ മത്സരമാണിത്. ഒരു മത്സരം അധികം കളിച്ച ജാംഷഡ്പുർ എഫ്.സി ആറു പോയൻറുമായി ആറാമതും ബ്ലാസ്റ്റേഴ്സ് തൊട്ടുപിന്നിൽ അഞ്ചു പോയൻറുമായി ഏഴാമതുമാണ്. ഇന്നു ജയിച്ചാൽ കേരള ടീമിന് ആദ്യ മൂന്നിൽ ഇടംപിടിക്കാം.

ബ്ലാസ്റ്റേഴ്സിന് ജയിക്കണം
ഹോം മത്സരത്തിൽ നഷ്ടപ്പെടുത്തിയ വിലപ്പെട്ട പോയൻറുകൾ തിരിച്ചുപിടിക്കാൻ ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചേ തീരൂ. സ്കോർ ചെയ്ത് മുന്നിട്ടുനിന്നതിനു ശേഷം അവസാന നിമിഷം പിഴവുകൾ ആവർത്തിച്ച് കലമുടക്കുന്ന പതിവ് മാറ്റുകയെന്നതാണ് ബ്ലാസ്റ്റേഴ്സിെൻറ മുന്നിലുള്ള വെല്ലുവിളി. സസ്പെൻഷനിലായിരുന്ന അനസ് എടത്തൊടിക ഇന്ന് തിരിച്ചെത്തുന്നതോടെ പ്രതിരോധത്തിലെ പാളിച്ച അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം. ദേശീയ ടീമിൽ ഒരുമിച്ചുകളിക്കുന്ന ജിങ്കാൻ-അനസ് സഖ്യം വരുേമ്പാൾ കോട്ട ഭദ്രമാവും. എന്നാൽ, ബ്ലാസ്റ്റേഴ്സിെൻറ ആക്രമണം ഇനിയും മെച്ചപ്പെടാനുണ്ട്. ഹോം ഗ്രൗണ്ടിൽ നടന്ന കഴിഞ്ഞ രണ്ടു കളിയിലും മധ്യനിരയും മുന്നേറ്റവും തമ്മിൽ ഒത്തിണക്കമില്ലാത്തതിന് ഉദാഹരണങ്ങൾ നിരവധിയുണ്ട്. സ്ലാവിസ സ്റ്റൊയാനോവിച്ചിനും മാറ്റ്യ പൊപ്ലാറ്റ്നികിനും മധ്യനിരയിൽനിന്ന് പന്ത് കൃത്യമായി എത്താത്തതിനാൽ മുന്നേറ്റത്തിന് മൂർച്ച കുറഞ്ഞു. സഹൽ അബ്ദുസ്സമദും ഹോളിചരൻ നർസാറിയും ക്രെമാരവിച്ചും ഇതു നികത്തിയാേല മത്സരത്തിന് ഒഴുക്ക് വരൂ.

ആദ്യ ജയം തേടി ജാംഷഡ്പുർ
ബ്ലാസ്റ്റേഴ്സിനെ പോലെ ഹോം ഗ്രൗണ്ടിൽ ജാംഷഡ്പുരും ഇതുവരെ ജയിച്ചിട്ടില്ല. നാലു മത്സരങ്ങളിൽ മൂന്നും സമനില. മുംൈബ എഫ്.സിക്കെതിരെയാണ് ഏകജയം. സ്വന്തം കാണികൾക്കു മുന്നിൽ, അതുകൊണ്ടുതന്നെ ജയിക്കാനുറച്ചായിരിക്കും കളത്തിലിറങ്ങുക. സൂപ്പർ താരം ടിം കാഹിൽ നയിക്കുന്ന മുന്നേറ്റമാണ് ഇവരുടെ കരുത്ത്.

Tags:    
News Summary - Kerala Blasters in ISL 2018 - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.