കൊച്ചി: തോൽവി തുടർക്കഥയായപ്പോൾ മത്സരം ബഹിഷ്കരിക്കാൻ ആരാധകക്കൂട്ടം കാമ്പയിൻ സംഘടിപ്പിക്കുന്നതിനിടെ വിജയവഴി തേടി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഹോംഗ്രൗണ്ടിൽ. ചൊവ്വാഴ്ച രാത്രി 7.30ന് ജാംഷഡ്പുർ എഫ്.സിയാണ് എതിരാളികൾ. ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ചാലും മറ്റുള്ള ടീമുകളുടെ പ്രകടനവും കണക്കുമൊക്കെ അനുകൂലമായാൽ മാത്രമേ ബ്ലാസ്റ്റേഴ്സിനു ടൂർണമെൻറിൽ നിലനിൽപ്പുള്ളൂ. തോൽവി കോച്ച് ഡേവിഡ് ജെയിംസിെൻറ ഭാവിയെ ഉൾപ്പെടെ ബാധിക്കും. ആരാധക പ്രീതി നിലനിർത്താനും ഇന്നത്തെ അഗ്നിപരീക്ഷ ജയിക്കണം.
ഒമ്പതു കളിയിൽ ഒരു ജയം, അഞ്ച് സമനില, മൂന്ന് തോൽവി എന്നിങ്ങനെ എട്ടു പോയൻറുമായി ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. അവസാന നാലു മത്സരങ്ങളിൽ മൂന്നെണ്ണം തോറ്റപ്പോൾ ഒന്നിൽ സമനില കണ്ടെത്തി. ഇന്ന് മരണപ്പോരിനിറങ്ങുേമ്പാൾ ആരാധകരിൽ എത്രപേർ ഗാലറിയിലെത്തുമെന്നതും കണ്ടറിയണം. വിന്നിങ് കോമ്പിനേഷൻ ഇല്ലെന്നതാണ് ഏറ്റവും വലിയ പരാജയം. ആദ്യ ഇലവനിലെ പരീക്ഷണങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ആവിഷ്കരിക്കുന്ന തന്ത്രങ്ങൾ കളത്തിൽ പരാജയപ്പെടുന്നു. കളിച്ചുവടുകൾ തെറ്റിച്ച് എതിരാളികൾ കുതിച്ചുകയറിയപ്പോൾ ഗോൾവല പല തവണ കുലുങ്ങി. മധ്യനിര ഭാവനശൂന്യമാണ്. മലയാളിതാരം സഹൽ അബ്ദുൽ സമദ് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അനുഭവ സമ്പത്തുള്ള താരങ്ങളുടെ അഭാവം മധ്യനിരയിൽ നിറഞ്ഞുനിൽക്കുന്നു. സക്കീറിന് മികച്ച അവസരങ്ങൾ ലഭിച്ചതുമില്ല.
ടൂർണമെൻറിൽ മികച്ച റെക്കോഡുള്ള എതിരാളികൾ ശക്തരാണ്. 10 കളികളിൽനിന്ന് 15 പോയൻറുമായി നാലാം സ്ഥാനത്താണ് ജാംഷഡ്പുർ. മൂന്നു ജയവും ആറ് സമനിലയും നേടിയ ടീം പുണെക്കെതിരെ മാത്രമാണ് തോറ്റത്.
18 ഗോൾ നേടിയപ്പോൾ 12 എണ്ണം വഴങ്ങി. മൂന്നു ഗോള്‍ നേടിയ സ്പാനിഷ് താരം സെര്‍ജിയോ സിഡോന്‍ഷ, ഇന്ത്യന്‍ താരം മൈക്കല്‍ സൂസൈരാജ് എന്നിവരാണ് ടോപ് സ്കോറര്‍മാര്‍. ആസ്ട്രേലിയയുടെ എക്കാലത്തെയും മികച്ചതാരം ടിം കാഹിലിെൻറ സാന്നിധ്യം ടീമിെൻറ ശക്തി വർധിപ്പിക്കുന്നു.
ഗാലറിയിൽ ഇന്ന് മത്യോസിനെ കാണാം
കൊച്ചി: ആരാധകരുടെ ബഹിഷ്കരണ ഭീഷണിക്കിടെ ബ്ലാസ്റ്റേഴ്സിെൻറ കളി കാണാൻ ചൊവ്വാഴ്ച ഗാലറിയിൽ ജർമൻ ഇതിഹാസമുണ്ടാവും. ജർമൻ ബുണ്ടസ് ലിഗയുടെ ഫുട്ബാൾ പ്രചാരണ പരിപാടിക്കെത്തുന്ന ലോതർ മത്യോസിെൻറ മൂന്നു ദിവസത്തെ സന്ദർശനം കൊച്ചിയിൽ ആരംഭിക്കും. 1982 മുതൽ 1998 വരെ ജർമനിക്കായി അഞ്ച് ലോകകപ്പുകളിൽ ബൂട്ടണിഞ്ഞ മത്യോസ് 1990ൽ ടീമിനെ കിരീടവുമണിയിച്ചു. ബ്ലാസ്റ്റേഴ്സ് -ജാംഷഡ്പുർ മത്സരം കണ്ടശേഷം, മുംബൈയിലേക്ക് പറക്കും. കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ കണ്ടശേഷം റിലയൻസ് യൂത്ത് സ്പോർട്സ് ഫൈനലിനും സാക്ഷിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.