ജാംഷഡ്പുർ: മികച്ച തുടക്കത്തിനുശേഷം ഇടർച്ചകളിലേക്ക് വഴിമാറിയ ജാംഷഡ്പുർ. തു ടർ തിരിച്ചടികളിൽനിന്ന് അനിവാര്യഘട്ടത്തിൽ വിജയപാതയിലേക്ക് കളം മാറിയ കേരള ബ്ലാസ്റ്റേഴ്സ്. ഉരുക്കുനഗരിയിലെ ജെ.ആർ.ഡി രത്തൻ ടാറ്റ സ്പോർട്സ് കോംപ്ലക്സി ൽ ഇരുടീമുകളും ഞായറാഴ്ച കൊമ്പുകോർക്കാനിറങ്ങുേമ്പാൾ ഐ.എസ്.എല്ലിൽ ഈ സീസണിലെ ന ിർണായക പോരാട്ടങ്ങളിലൊന്നായി അതു മാറും. 12 കളികളിൽ 14 േപായൻറുമായി ഏഴാമതു നിൽക്കു ന്ന ബ്ലാസ്റ്റേഴ്സിനും 11 കളികളിൽ 13 പോയൻറുമായി എട്ടാമതുള്ള ജാംഷഡ്പുരിനും ആദ്യ നാലിൽ സ്ഥാനം നേടിയെടുക്കാനുള്ള ശ്രമങ്ങൾക്ക് കരുത്തുപകരാൻ ഞായറാഴ്ച ജയം അനിവാര്യമാണ്.
തോൽവികളുടെ
തിരിച്ചടിയിൽ ജാംഷഡ്പുർ
തുടക്കത്തിൽ രണ്ടാം സ്ഥാനത്ത് കുതിക്കുകയായിരുന്ന ജാംഷഡ്പുരിന് കഴിഞ്ഞ ആറു മത്സരങ്ങളിൽ ജയിക്കാനായിട്ടില്ല. അവസാനം കളിച്ച മൂന്നു മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം. ഇതോടെയാണ് ആദ്യ നാലു സ്ഥാനങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ജാംഷഡ്പുർ ബ്ലാസ്റ്റേഴ്സിനും പിന്നിലായത്. തങ്ങളുടെ മിന്നും സ്ട്രൈക്കർ സെർജിയോ കാസ്റ്റെൽ പരിക്കിെൻറ പിടിയിലായത് ഇടർച്ചക്ക് ആക്കംകൂട്ടി. കാസ്റ്റെൽ ഒഴികെ മറ്റൊരു കളിക്കാരനും ടീമിൽ ഇത്തവണ ഒന്നിലധികം ഗോൾ നേടിയിട്ടില്ല. മിഡ്ഫീൽഡിൽ നിറഞ്ഞുകളിക്കുന്ന പിറ്റിയും പരിക്കുകാരണം പുറത്തായത് കൂനിന്മേൽ കുരുവായി. കാസ്റ്റെൽ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാനിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആതിഥേയ കാണികൾ. ജീവന്മരണ പോരാട്ടത്തിനൊരുങ്ങുന്ന നിരയിൽ പിറ്റിയെയും ജാംഷഡ്പുർ കളത്തിലിറക്കിയേക്കും. പുതിയ മുന്നേറ്റ നിരക്കാരൻ ഡേവിഡ് ഗ്രാൻഡെയും മലയാളിതാരം സി.കെ. വിനീതും ഫോമിലെത്തുമെന്ന് ആതിഥേയർ പ്രതീക്ഷവെക്കുന്നുണ്ട്. .
കുതിപ്പ് തുടരാൻ ബ്ലാസ്റ്റേഴ്സ്
വിജയം അകന്നുനിന്ന ഒരുപാട് മത്സരങ്ങൾക്കുശേഷം ൈഹദരാബാദ് എഫ്.സി.യെയും എ.ടി.കെയെയും തുടർച്ചയായ കളികളിൽ കീഴടക്കിയ ബ്ലാസ്റ്റേഴ്സ് ഹാട്രിക് ജയം ലക്ഷ്യമിട്ടാണ് കരുത്തർക്കെതിരെ കളത്തിലിറങ്ങുന്നത്. ക്യാപ്റ്റൻ ബർത്തലോമിയെ ഒഗ്ബെച്ചെയും റാഫേൽ മെസ്സി ബൗളിയും ചേർന്ന മുന്നേറ്റനിര ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാൻ തുടങ്ങിയതോടെയാണ് മഞ്ഞപ്പട പ്രതീക്ഷകളിൽ തിരിച്ചെത്തിയത്. ബ്ലാസ്റ്റേഴ്സ് ഇതുവരെ നേടിയ 16ൽ 11 ഗോളുകളും ഇരുവരുടെയും സംഭാവനയാണ്. എന്നാൽ, എവേ മത്സരങ്ങളിൽ മൊത്തം നാലുഗോൾ മാത്രമേ കേരള ടീമിന് സ്കോർ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ.
ഐ.എസ്.എല്ലിൽ ഇതുവരെ ജാംഷഡ്പുരിനെ തോൽപിക്കാൻ ബ്ലാസ്േറ്റഴ്സിന് കഴിഞ്ഞിട്ടില്ല. അഞ്ചു കളികളിൽ ഒരുതവണ ജാംഷഡ്പുർ ജയിച്ചപ്പോൾ നാലു മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയായിരുന്നു. പരിക്കേറ്റ മിക്ക കളിക്കാരും ഫിറ്റ്നസ് വീണ്ടെടുത്തതിനാൽ കുതിപ്പ് തുടരാനാവുമെന്ന വിശ്വാസത്തിലാണ് സന്ദർശകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.