കൊച്ചി: രാജ്യത്തെ പ്രഥമ രാജ്യാന്തര പ്രീസീസണ്‍ ഫുട്ബാൾ ടൂര്‍ണമെൻറായ ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡിന് കൊച്ചി വേദിയാകും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ജൂലൈ 24 മുതൽ 28 വരെയാണ് മത്സരങ്ങൾ.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, ആസ്ട്രേലിയൻ ലീഗിലെ മെല്‍ബണ്‍ സിറ്റി എഫ്.സി, ലാലിഗയിലെ ജിറോണ എഫ്.സി എന്നിവർ മാറ്റുരക്കും. ട്രോഫി അനാവരണം ചെയ്ത് ലാലിഗ അംബാസഡറും സ്പാനിഷ് ഫുട്ബാൾ താരവുമായിരുന്ന ഫെർണാണ്ടോ മോറിയൻറസാണ് ടൂർണമെൻറ് പ്രഖ്യാപിച്ചത്.
2016ല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ് ബ്രോമുമായി ഡല്‍ഹി സൗഹൃദ മത്സരം കളിച്ചിരുന്നു. 24ന് ആതിഥേയരായ ബ്ലാസ്റ്റേഴ്സും മെൽബൺ സിറ്റി എഫ്.സിയും തമ്മിലാണ് ആദ്യമത്സരം. 27ന് ജിറോണ എഫ്.സിയും മെൽബൺ സിറ്റി എഫ്.സിയും ഏറ്റുമുട്ടും. 28ന് ബ്ലാസ്റ്റേഴ്സും ജിറോണയും മത്സരിക്കും. 275 രൂപ മുതലായിരിക്കും ടിക്കറ്റ് നിരക്ക്.
ചടങ്ങിൽ നിപ്പണ്‍ ടൊയോട്ട ചെയര്‍മാനും എം.ഡിയുമായ എം.എ.എം. ബാബു മൂപ്പന്‍, മെല്‍ബണ്‍ സിറ്റി എഫ്.സി സി.ഇ.ഒ സ്‌കോട്ട് മൂന്‍, കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സി.ഇ.ഒ വരുണ്‍ ത്രിപുരനേനി, ലാലിഗ ഇന്ത്യ മാനേജർ ഹോസെ അേൻറാണിയോ കാഷ്സ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.