ലിസ്ബൺ: ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ? ലോക ഫുട്ബാളിൽ ഇന്നുള്ള കള ിക്കാരിൽ കേമൻ ആരാണെന്ന കാര്യത്തിൽ ചർച്ച തുടങ്ങിയിട്ട് കാലങ്ങളേറെയായി. പൊതുസമൂ ഹത്തിെൻറ മുന്നിൽ ‘ശത്രുക്കൾ’ ആയ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ക്രിസ്റ്റ ്യാനോ പോർചുഗീസ് ടി.വി ചാനൽ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കായികലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.
തന്നെ മികച്ച കളിക്കാരനാക്കി മാറ്റിയതിനുപിന്നിൽ മെസ്സി വഹിച്ച പങ്ക് വളെര വലുതാണെന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ വെളിപ്പെടുത്തൽ. ‘‘മെസ്സിയുടെ ഫുട്ബാൾ കരിയറിനെയും അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങളെയും ആദരിക്കുന്ന വ്യക്തിയാണ് ഞാൻ. വളരെയധികം പ്രശംസിക്കപ്പെട്ട ഒരു ‘ശത്രുത’യായിരുന്നു ഞങ്ങളുടേത്. മെസ്സിയുമായുള്ള ആരോഗ്യപരമായ മത്സരം ഞാൻ ഏറെ ആസ്വദിച്ചിട്ടുണ്ട്.
താൻ സ്പെയിൻ വിട്ട് ഇറ്റലിയിലേക്കു കൂടുമാറിയപ്പോൾ മെസ്സി നിരാശനായിരുന്നു’’ -ക്രിസ്റ്റ്യാനോ പറഞ്ഞു. 15 വർഷമായി മെസ്സിയോടൊപ്പം മികച്ച പ്രഫഷനൽ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും ഒരുമിച്ച് അത്താഴം കഴിക്കാൻ സാധിച്ചില്ലെന്നും അത് ഭാവിയിൽ നടന്നുകൂടെന്നില്ലെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.