ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജുംബർ (Photo: X/ @NobelPrize)

പ്രോട്ടീൻ ഗവേഷണത്തിന് രസതന്ത്ര നൊബേൽ; പുരസ്കാരം മൂന്നുപേർ പങ്കിടും

സ്റ്റോക്ഹോം: 2024ലെ രസതന്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. എ.ഐ ഉപയോഗിച്ച് പ്രോട്ടീൻ രംഗത്ത് ഗവേഷണം നടത്തിയ മൂന്നുപേർക്കാണ് പുരസ്കാരം ലഭിച്ചത്. ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജുംബർ എന്നിവരാണ് പുരസ്കാരം പങ്കുവെച്ചത്. പുരസ്കാരത്തുകയിലെ ആദ്യ പകുതി ഡേവിഡ് ബേക്കറിന് ലഭിക്കും. മറുപകുതി ഡെമിസും ജോണും ചേർന്ന് പങ്കുവെക്കും.1.1 മില്യൺ ഡോളറാണ് പുരസ്കാര തുക.

കംപ്യൂട്ടേഷനൽ പ്രോ​ട്ടീൻ ഡിസൈനിങ്ങിനാണ് ഡേവിഡ് ബേക്കറിന് നൊബേൽ നൽകിയത്. പ്രോട്ടീൻ ഘടനയുടെ പ്രവചനത്തിന് ഡെമിസ് ഹസാബിസിനെയും പുരസ്കാരത്തിന് തെരഞ്ഞെടുത്തു. 2003ലാണ് ഡേവിഡ് ബേക്കർ എ.ഐയുടെ സഹായത്തോടെ പുതിയൊരു പ്രോട്ടീൻ സംയുക്തം ഉണ്ടാക്കിയത്. 2020ൽ ഡെമിസും ജോണും ചേർന്ന് ആൽഫഫുൾ ടു എന്ന എ.ഐ ടൂൾ ഉപയോഗിച്ച് പുതിയ തരം പ്രോട്ടീൻ ഘടനകൾ കൃത്യമായി നിർവചിച്ചു. ഗൂഗ്ൾ ഡീപ് മൈൻഡിലെ ഗവേഷകരാണ് ഡെന്നിസും ജോണും. 

Tags:    
News Summary - 2024 Nobel prize in chemistry goes to 3 Scientists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.