ബോങ്ബോങ് മാർക്കോസ് ജൂനിയർ

ഫിലിപ്പീൻസിൽ വീണ്ടും അധികാരം പിടിക്കാൻ മാർക്കോസ് കുടുംബം

മനീല: ഫിലിപ്പീൻസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടിങ് പൂർത്തിയാകുമ്പോൾ മുൻ ഏകാധിപതി മാർക്കോസിന്റെ മകൻ ഫെർഡിനൻഡ് ബോങ്ബോങ് മാർക്കോസ് ജൂനിയർ (64) അധികാരത്തിലെത്തുമെന്ന് സൂചന.

36 വർഷം മുമ്പാണ് ഫിലിപ്പീൻസ് ജനത 21 വർഷം അധികാരത്തിലിരുന്ന മാർക്കോസ് സീനിയറിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. തുടർന്ന് അധികം വൈകാതെ മാർക്കോസ് നിര്യാതനായി. കുടുംബം രാജ്യംവിട്ടു. പൊതുമുതൽ ഉപയോഗിച്ചുള്ള മാർക്കോസ് സീനിയറിന്റെ ഭാര്യയുടെ ആഡംബര ജീവിതവും ധൂർത്തും അക്കാലത്ത് വൻ ചർച്ചയായിരുന്നു.

1990കളിൽ കുടുംബം തിരിച്ചെത്തി, സമ്പത്തും ബന്ധങ്ങളും ഉപയോഗിച്ച് രാഷ്ട്രീയത്തിൽ സജീവമായി. മാർക്കോസ് ജൂനിയർ പിന്നീട് പ്രവിശ്യ ഗവർണറും കോൺഗ്രസ് അംഗവും സെനറ്ററുമായി. ലെനി റോബ്രിഡോ ആണ് മാർക്കോസ് ജൂനിയറിന് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രധാന എതിരാളി. പ്രചാരണ വേളയിൽ ഉടനീളം മാർക്കോസ് ജൂനിയറിനായിരുന്നു മേൽക്കൈ. രാജ്യത്ത് 67.5 ദശലക്ഷം വോട്ടർമാരാണുള്ളത്. 

Tags:    
News Summary - Marcos familyto regain power in Philippines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.