ടൂർണമെന്റ് ഫേവറിറ്റുകളെന്ന ഖ്യാതിയുമായെത്തിയ ഇംഗ്ലണ്ടും ഫ്രാൻസും അത് പ്രകടനത്തിൽ തെളിയിക്കുന്നുണ്ട്. കാന്റെ, പോഗ്ബ, ബെൻസേമ, എൻകുകു എന്നീ അതികായന്മാരില്ലാതെ കളിക്കുന്ന ഫ്രാൻസ് ഒരിക്കലും അവരുടെ കുറവ് പ്രകടിപ്പിച്ചിട്ടില്ല. 60ആം മിനിറ്റ് വരെ തിളങ്ങി നിന്ന സാക്കയെയും ഫോഡനെയും പിൻവലിച്ചു ഗ്രീലിഷിനെയും റാഷ്ഫർഡിനെയും ഇറക്കാൻ മാത്രം ശക്തമാണ് ഇംഗ്ലണ്ട് ബെഞ്ച്. അറേബ്യൻ നൈറ്റ്സ് അഞ്ചാം ഭാഗം.