കെടാമംഗലം മച്ചായത്ത് പറമ്പ് വീട്ടിൽ വിപിൻ (വാരപ്പൻ, 25), പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച ഏലൂർ സ്വദേശിനിയായ ശ്രീകല, തൃക്കാക്കര സ്വദേശിയായ അരുൺ, മുപ്പത്തടം സ്വദേശിയായ ഷെറിൻ എന്നിവരെ കേസിൽ നേരേത്ത പിടികൂടിയിട്ടുള്ളതാണ്.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ മുനമ്പം ഡിവൈ.എസ്.പി ബൈജുകുമാർ, പറവൂർ ഇൻസ്പെക്ടർ ഷോജോ വർഗീസ്, സബ് ഇൻസ്പെക്ടർമാരായ പ്രശാന്ത് പി. നായർ, അരുൺ തോമസ്, സലിം, സി.പി.ഒമാരായ റെജി, രഞ്ജിത്ത്, ദേവഷൈൻ, ബൈജു, അഫ്സൽ, റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഒളിവില്‍ കഴിയാൻ സഹായിച്ച മൂന്ന് പേർ കൂടി അറസ്റ്റിൽ
പറവൂർ: മന്നം സ്വദേശിയായ യുവാവിനെ നാടൻ ബോംബെറിഞ്ഞ് ഭീതി പരത്തി വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്ത മൂന്നുപേർ കൂടി അറസ്റ്റിൽ. വാടാനപ്പിള്ളി നാലകത്ത് റഫീഖ് (29), മുപ്പത്തടം വലിയങ്ങാടി ഷാഹുൽ (33), നാട്ടിക അമലത്ത് വീട്ടിൽ സിനാർ (25) എന്നിവരെയാണ് പിടികൂടിയത്. പ്രതികൾക്ക് സാമ്പത്തിക സഹായവും ഇവർ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.