ഫഹാഹീല്‍: ശബരിമലയുടെ മറവില്‍ വോട്ടുബാങ്ക് ലാക്കാക്കി നടത്തുന്ന നീക്കങ്ങളാണ് രാഷ ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നതെന്നും ഫാഷിസത്തിന് സംസ്ഥാനത്ത് വേരൂന്നാന്‍ സഹായക മാകുന്ന വിധം മതേതര പൈതൃകത്തില്‍ പിളര്‍പ്പ് സൃഷ്ടിക്കുന്ന നിലപാടാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. വെല്‍ഫെയര്‍ കേരള കുവൈത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയുടെ യഥാർഥ ഉടമകളായ ദലിതുകളെയും ആദിവാസികളെയും അവഗണിച്ചുള്ള ഇടതുപക്ഷത്തിെൻറ നവോതഥാന പ്രഖ്യാപനം കാപട്യമാണ്. നവോത്ഥാനമതില്‍ സംഘാടകരില്‍ കര്സേവകന് പോലും ഉള്‍പ്പെട്ടു എന്നതു യാദൃച്ഛികമല്ല. സാമ്പത്തിക സംവരണ വിഷയത്തില്‍ ആര്.എസ്.എസ് സിദ്ധാന്തത്തെ പിന്തുണച്ച എല്‍.ഡി.എഫ് നിലപാട് ഖേദകരമാണ്. ചാതുര്‍വര്‍ണ്യത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നതെന്നും സ്ത്രീകള്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും കൃത്യമായ അധികാരപങ്കാളിത്തം നൽകാതെ നവോത്ഥാനത്തെ കുറിച്ച് സംസാരിക്കാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. പാവങ്ങളുടെ പണം കൊള്ളയടിച്ച് കോര്‍പറേറ്റുകള്‍ക്ക് നല്കുന്ന സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രത്യയശാസ്ത്രപരമായി ഫാഷിസത്തെ ചോദ്യം ചെയ്യാതെ കേവലം തെരഞ്ഞെടുപ്പു മുന്നണികള്‍ കൊണ്ടുമാത്രം വര്‍ഗീയതയുടെ വിത്തിനെ രാജ്യത്തുനിന്ന് തുരത്താന്‍ സാധിക്കില്ലെന്നും അതിനുള്ള ഇച്ഛാശക്തി മതേതര രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മംഗഫ് നജാത്ത് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡൻറ് ഖലീലുറഹ്മാന് അധ്യക്ഷത വഹിച്ചു. ജനസേവനപ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹ സേവനം നിർവഹിച്ച നാസര്‍ ഇല്ലത്ത്, ജംഷീര്‍, ഷംസീര്‍, അജിത്കുമാര്‍, സ്മിത സുരേന്ദ്രന്, എം.എം. നൗഫല്‍, നിഷ അഷ്റഫ് എന്നിവരെ ആദരിച്ചു. കേന്ദ്രഭാരവാഹികളായ അനിയന് കുഞ്ഞ്, റസീന മുഹ്യുദ്ദീന്‍, അഷ്കര്‍, ഗിരീഷ് വയനാട്, സിമി അക്ബര്‍, മഞ്ജു മോഹന്‍, അന്‍വര്‍ സാദത്ത്, മുന്‍ ജനറല്‍ സെക്രട്ടറി മജീദ് നരിക്കോടന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി വിനോദ് പെരേര സ്വാഗതവും പ്രോഗ്രാം കൺവീനര്‍ അന്‍വര്‍ ഷാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.