റിയാദ്: സൗദിയില്‍ ജോലിസ്ഥലങ്ങളിലുണ്ടാകുന്ന അപകടനിരക്കില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നു മാസങ്ങളില്‍ 58,045 പേർക്ക് തൊഴിലിടങ്ങളില്വെച്ച് പരിക്കേറ്റതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി)യുടെ റിപ്പോർട്ട് വ്യക്തമാക്കി. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ആറു ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. തൊഴിലിടങ്ങളില്‍ ഏർപ്പെടുത്തിയ സുരക്ഷാ മുൻകരുതലുകൾ അപകടം കുറക്കുന്നതിന് കാരണമായി.
മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ വർഷം രണ്ടാം പാദം പിന്നിടുമ്പോള്‍ രാജ്യത്ത് ജോലിക്കിടെയുണ്ടാകുന്ന അപകട നിരക്കില്‍ കുറവ് വന്നതായി റിപ്പോർട്ട് പറയുന്നു. മുന്‍ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ആറു ശതമാനം എന്ന തോതിലാണ് കുറവ് രേഖപ്പെടുത്തിയത്. 2022 രണ്ടാം പാദത്തില്‍ 6198 പേർക്ക് അപകടം റിപ്പോർട്ട് ചെയ്തപ്പോള്‍ 2023ല്‍ ഇത് 5845 ആയി കുറഞ്ഞു. ജോലിക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ചെറിയ പരിക്കുകള്‍ ഉൾപ്പെടെയുള്ള കണക്കുകളാണിവ.
ഈ വർഷം പുതിയ സ്ഥാപനങ്ങളുടെ എണ്ണത്തിൽ മൂന്നു ലക്ഷത്തോളം വർധന രേഖപ്പെടുത്തിയിട്ടും അപകടം കുറഞ്ഞത് വലിയ നേട്ടമായാണ് കണക്കാക്കുന്നത്.
ജോലി സ്ഥലത്തെ സുരക്ഷ വർധിപ്പിക്കുന്നതിനും അപകടസാധ്യത കുറക്കുന്നതിനുമായി ഗോസിയുടെ നേതൃത്വത്തിൽ ബോധവത്കരണ കാമ്പയിനുകളും സുരക്ഷാ പരിശോധനകളും സംഘടിപ്പിച്ചുവരുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.