ബസ് യാത്രക്കിടെ പരിചയപ്പെട്ട 15കാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ

കൊച്ചി: ബസ് യാത്രക്കിടെ പരിചയപ്പെട്ട വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ബസ് ജീവനക്കാരൻ അറസ്റ്റിൽ. എടത്തല ജിസിഡിഎ കോളനിക്ക് സമീപം കാനത്തിൽ വീട്ടിൽ ശരത്തി(28)നെയാണ് പോക്സോ കേസിൽ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണിയാൾ.

ബസ് തൊഴിലാളിയായിരുന്നപ്പോൾ പരിചയപ്പെട്ട 15 വയസുകാരിയെയാണ് ശരത്ത് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്നത്. വഴങ്ങിയില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്നും പെൺകുട്ടിയാണ് അതിനുത്തരവാദി എന്ന് ആളുകളെ അറിയിക്കുമെന്നും പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹിതനാണെന്ന് വിവരം മറച്ചുവെച്ചായിരുന്നു ബന്ധം സ്ഥാപിച്ചത്.

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ കൗൺസിലിങ്ങിലാണ് പീഡനം പുറത്തറിഞ്ഞത്.

അന്വേഷണത്തിൽ പൂക്കാട്ടുപടി മാളിയേക്കപ്പടി തൈക്കാവിന് പുറകു വശം വാടക വീട്ടിൽ താമസിക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. തൃക്കാക്കര സി.ഐ ഷാബു, സബ് ഇൻസ്പെക്ടർമാരായ ജസ്റ്റിൻ, റോയി കെ. പുന്നൂസ്, ഗിരീഷ് കുമാർ, എഎസ്ഐ അമ്പിളി, എസ് സി പി ഒ രഞ്ജിത്ത്, രജിത എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Man Arrested On Charges Of Raping Minor Girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.