ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം. ഊണ്‍മേശയില്‍ നിരത്തിയ വിഭവങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്തുന്ന മലയാളിയെ കണ്ടാണോ ഈ ചൊല്ലുണ്ടായതെന്ന് തോന്നിപ്പോകും. മലയാളിയുടെ ചിട്ടകളില്‍നിന്ന് പലപ്പോഴും വിട്ടുനില്‍ക്കുന്നതാണ് ഊണ്‍മേശാ മര്യാദകള്‍. അനുകരണ കലയില്‍ അഗ്രഗണ്യനായ മലയാളി കണ്ടുപഠിക്കാന്‍ മറന്ന ശീലങ്ങളില്‍ പ്രധാനമാണിത്. സല്‍ക്കാരവേളയില്‍ നല്ല ഭക്ഷണമൊരുക്കിത്തരുന്നവരെ അവഗണിക്കുന്നതിന് തുല്യമാണ് ‘നന്നായി ഭക്ഷണം’ കഴിക്കാത്തത്. വയറുനിറഞ്ഞശേഷം അല്‍പംകൂടി കഴിക്കുക എന്നതല്ല നന്നായി ഭക്ഷണം കഴിക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വീട്ടിലെന്നല്ല, സല്‍ക്കാരവേളകളിലും എന്തിന് റസ്റ്റാറന്‍റിലെ തീന്‍മേശകളില്‍പോലും നിര്‍ബന്ധമായി പാലിച്ചിരിക്കേണ്ട മര്യാദയാണിത്.
ആകര്‍ഷകമായ തീന്‍മേശ രുചിയുള്ള ഭക്ഷണം കഴിക്കാനുള്ള വിളംബരമാണ്. ആഡംബരത്തിലുപരി വൃത്തിയും വെടിപ്പുമാണ് തീന്‍മേശക്കലങ്കാരം. മേശവിരിയും തൂവാലയും പ്ളേറ്റും സ്പൂണും ഫോര്‍ക്കും കത്തിയും ഗ്ളാസുമെല്ലാം ഇതില്‍ സുപ്രധാന പങ്കുകാരാണ്. ഭക്ഷണം കഴിക്കുന്നവരുടെ കൈയെത്തുന്ന അകലത്തില്‍ ടിഷ്യുപേപ്പര്‍ വെക്കണം. ഊണ്‍മേശക്ക് നടുവില്‍ പുതുമയും ലാളിത്യവും പേറുന്ന പൂക്കൂട വെക്കാം. അതിഥികളെ ആകര്‍ഷിക്കാന്‍ അതുമതി.
സ്ഥാനം പ്രധാനം
പുതിയ മേശവിരിയിട്ടശേഷം അതിനുമുകളില്‍ പ്ളേറ്റുകള്‍ നിരത്താം. ഇടതുകൈകൊണ്ടാണ് ഫോര്‍ക് ഉപയോഗിക്കേണ്ടത്. അതിനാല്‍, പ്ളേറ്റിന്‍െറ ഇടതുവശത്താണ് ഫോര്‍ക്കിന് സ്ഥാനം. കത്തിയും സ്പൂണും വലതുപക്ഷക്കാരാണ്. വെറുതെ ഇടത്തും വലത്തും വെച്ചതുകൊണ്ടായില്ല. ഫോര്‍ക്കിന്‍െറ മുള്ളുകള്‍ മാനംനോക്കിയിരിക്കണം. സ്പൂണിന്‍െറ തലയും അതേപടിതന്നെ. പ്ളേറ്റിന്‍െറ അടിവശത്തിന് സമാന്തരമായാണ് ഇവയുടെ വാല്‍ഭാഗം വരേണ്ടത്. കത്തിയില്‍നിന്ന് അല്‍പം മുന്നോട്ടുമാറി വലതുവശത്തുതന്നെയാകണം ഗ്ളാസിന്‍െറ ഇരിപ്പ്. കൈകൊണ്ടാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ വെള്ളം കുടിക്കാനുള്ള ഗ്ളാസിന് ഇടതുചായ്വാകാം. തൂവാലയോ നാപ്കിനോ പാത്രത്തിനുള്ളില്‍ ഭംഗിയുള്ള ആകൃതിയില്‍ മടക്കിവെക്കാം.
വിളമ്പല്‍ മര്യാദ
അതിഥിയോട് അനുവാദം ചോദിച്ചശേഷം വേണം വിളമ്പാന്‍. ഇരിക്കുന്ന ആളുടെ വലതുവശത്തുനിന്നാണ് ആദ്യം വിളമ്പേണ്ടത്. ഭക്ഷണം സ്വയം എടുത്ത് കഴിക്കാനുള്ള സ്വാതന്ത്ര്യമൊരുക്കുന്നതും നന്ന്. ഏറ്റവും അടുത്തിരിക്കുന്ന വിഭവം ആദ്യം വിളമ്പുക. ഇടതുവശത്തിരിക്കുന്ന ആള്‍ക്ക് വിളമ്പിക്കൊടുക്കുന്നത് നല്ല അതിഥിയുടെ ലക്ഷണമാണ്. അതിനുശേഷം സ്വന്തം പാത്രത്തില്‍ വിളമ്പാം. വലതുവശത്തിരിക്കുന്നയാള്‍ക്ക് വിളമ്പി നല്‍കാന്‍ വാശി പിടിക്കാതെ വിഭവപ്പാത്രം അവര്‍ക്ക് കൈമാറാം. ഭക്ഷണം കഴിക്കാന്‍ അമിതമായി നിര്‍ബന്ധിക്കരുത്. മരത്തില്‍ കയറുമ്പോള്‍ പിടിക്കാനും വിശക്കുമ്പോള്‍ വയറുനിറയെ ഭക്ഷണം കഴിക്കാനും ആരും പറയേണ്ടല്ലോ എന്ന പഴഞ്ചൊല്ല് ഓര്‍മിക്കുന്നത് കൊള്ളാം. കഴിച്ചുതുടങ്ങിയശേഷം വീണ്ടും വിളമ്പുമ്പോള്‍ അതിഥിയുടെ അനുമതി തേടണം.
കഴിച്ചുതുടങ്ങാം
,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.