തിരുവനന്തപുരം: തെന്നിന്ത്യൻ സിനിമകളുടെ വ്യാജപതിപ്പുകൾ പകർത്തി ഇൻറർനെറ്റ് വഴി പ്രചരിപ്പിച്ച് കോടികൾ സമ്പാദിച്ച തമിഴ് റോക്കേഴ്സിെൻറ പ്രധാന അഡ്മിൻ ഉൾപ്പെടെയുള്ളവരെ ആൻറിപൈറസി സെൽ വിദഗ്ധമായി അറസ്റ്റ് ചെയ്തു. സിനിമ ലോകത്തിന് കോടികളുടെ നഷ്ടം വരുത്തുന്നതിൽ പ്രധാനികളാണ് പിടിയിലായത്. തമിഴ്നാട് വില്ലുപുരം സ്വദേശി കാർത്തി (24), കൂട്ടാളികളായ സുരേഷ് (24), ടി.എൻ റോക്കേഴ്സ് ഉടമ പ്രഭു (24), ഡീവീഡി േറാക്കേഴ്സ് ഉടമകളും തിരുനെൽവേലി സ്വദേശികളുമായ ജോൺസൺ (30), മരിയജോൺ (22)എന്നിവരാണ് അറസ്റ്റിലായത്. കുറച്ചുനാളായി പുത്തൻ സിനിമകൾ ഇൻറർനെറ്റിലൂടെ പ്രചരിപ്പിച്ച് തെന്നിന്ത്യൻ സിനിമാലോകത്തെ തകർത്ത പ്രമുഖരാണ് പിടിയിലായതെന്ന് ആൻറിപൈറസി സെൽ അറിയിച്ചു.
പല സിനിമകളും റിലീസ് ചെയ്ത ദിവസംതന്നെ ഇൻറർനെറ്റിൽ അപ്ലോഡ് ചെയ്ത് കടുത്ത വെല്ലുവിളിയാണ് ഇവർ നടത്തിവന്നത്. സിനിമകളുടെ വ്യാജപതിപ്പ് തയാറാക്കി ടോറണ്ട് സൈറ്റിലൂടെ തമിഴ്റോക്കേഴ്സ്. കോം, തമിഴ്റോക്കേഴ്സ്.എ.സി, തമിഴ്റോക്കേഴ്സ്. മി, തമിഴ്റോക്കേഴ്സ്. കോ, തമിഴ്റോക്കേഴ്സ്. െഎ.എസ്, തമിഴ്റോക്കേഴ്സ്. യു.എസ.് തുടങ്ങി 19 ഡൊമൈനുകളിൽ അപ്ലോഡ് ചെയ്ത് കോടികളാണ് ഇവർ സമ്പാദിച്ചിരുന്നത്. പുതിയ സിനിമകൾ ഇവരുടെ സൈറ്റുവഴി കൂടുതൽപേർ കാണുന്നതോടെ സൈറ്റുകളിൽ പരസ്യം വരുകയും വൻതുക ഇവരുടെ അക്കൗണ്ടിൽ ലഭിക്കുകയും ചെയ്യും. സിനിമയുടെ വ്യാജപതിപ്പ് ശ്രദ്ധയിൽപെട്ട് ഒരു ഡൊമൈൻ ബ്ലോക്ക് ചെയ്താൽ ഉടൻ മറ്റൊരു ഡൊമൈനിൽ സിനിമകൾ അപ്ലോഡ് ചെയ്യും. ഇതിനായി നിരവധി സ്വന്തമാക്കിെവച്ചായിരുന്നു പ്രവർത്തനം. തമിഴ്റോക്കോഴ്സ് ഉടമ കാർത്തിയുടെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ കോടിയിലധികം രൂപയുടെ വരുമാനമുണ്ടാക്കിയതായി കണ്ടെത്തി. ഡീവീഡി റോക്കേഴ്സ് ഉടമ ജോൺസെൻറ ഒരുഅക്കൗണ്ടിൽ മാത്രം കോടിയിലധികം രൂപ എത്തിയതായും കണ്ടെത്തി.
ഇത്തരം സൈറ്റുകളുടെ അഡ്മിൻമാരെ കണ്ടെത്താൻ കുറേ നാളുകളായി വിവിധ സംസ്ഥാനങ്ങളിലെ ആൻറിപൈറസി വിഭാഗം ശ്രമം നടത്തിവരുകയായിരുന്നു. തമിഴ്റോക്കേഴ്സ് ഉൾപ്പെടെ സൈറ്റുകളിൽ വരുന്ന പരസ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ വലയിലാക്കാൻ സഹായകമായത്. പൈറസി നടത്താൻ ഉപയോഗിച്ച ലാപ്ടോപ്, ഹാർഡ് ഡിസ്ക്, മൊബൈൽഫോണുകൾ എന്നിവയും പിടിച്ചെടുത്തു. സംസ്ഥാന ആൻറിപൈറസി സെൽ എസ്.പി ബി.കെ. പ്രശാന്തൻ കാണിയുടെ േനതൃത്വത്തിൽ ഡിവൈ.എസ്.പി പി. വി. രാഗേഷ് കുമാർ, ഡിറ്റക്ടിവ് ഇൻസ്പെക്ടർ പി.എസ്. രാകേഷ്, സബ് ഇൻസ്പെക്ടർമാരായ രൂപേഷ്കുമാർ, ജെ.ആർ. സുരേന്ദ്രൻ ആചാരി, ജയരാജ്, എ.എസ്.െഎ സുനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ ഹാത്തിം, സജി, സ്റ്റാൻലി ജോൺ, സ്റ്റെർലിൻ രാജ്, ബെന്നി, അജയൻ, സന്ദീപ്, അദിൽ അശോക്, സുബീഷ്, ആദർശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.