ദ്യോകോവിച്ചിനെ അട്ടിമറിച്ച് സാം ക്യൂറി

ലണ്ടന്‍: കലണ്ടര്‍ ഗ്രാന്‍ഡ്സ്ളാം തേടിയിറങ്ങിയ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിന് വിംബ്ള്‍ഡണ്‍ ഓപണ്‍ മൂന്നാം റൗണ്ടില്‍ ഞെട്ടിക്കുന്ന പരാജയം. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 41ാം റാങ്കുകാരന്‍ അമേരിക്കയുടെ സാം ക്യൂറിയാണ് ദ്യോകോവിച്ചിനെ അട്ടിമറിച്ചത്. സ്കോര്‍ (7-6, 6-1, 3-6, 7-6). 2009ലെ ഫ്രഞ്ച് ഓപണിന് ശേഷം ആദ്യമായാണ് ദ്യോകോവിച് നാലാം റൗണ്ട് കാണാതെ മടങ്ങുന്നത്.

2015 ഫ്രഞ്ച് ഓപണ്‍ ഫൈനലില്‍ വാവ്റിങ്കയോട് തോറ്റശേഷം സെര്‍ബിയന്‍ താരത്തിന്‍െറ ആദ്യ പരാജയമാണിത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം വിംബ്ള്‍ഡണ്‍ കിരീടമെന്ന ദ്യോകോവിച്ചിന്‍െറ സ്വപ്നങ്ങള്‍ അവസാനിച്ചു.മഴയുടെ കളി നടന്ന മത്സരത്തില്‍ ആദ്യ സെറ്റ് മുതല്‍ ആധിപത്യം ക്യൂ റിക്കായിരുന്നു. ദ്യോകോവിച്ചിന്‍െറ നിഴല്‍മാത്രം കണ്ട രണ്ടാം സെറ്റില്‍ 1-6 എന്ന സ്കോറില്‍ ദ്യോകോവിച് കീഴടങ്ങി. മൂന്നാം സെറ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന സെറ്റില്‍ കാലിടറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.