ലണ്ടന്‍: വിംബ്ള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റിന് ലണ്ടനില്‍ തിങ്കളാഴ്ച തുടക്കമാകും. നാലാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന നെവാക് ദ്യോകോവിച്ചിലും 22 ഗ്രാന്‍ഡ്സ്ളാമെന്ന സ്റ്റെഫിഗ്രാഫിന്‍െറ റെക്കോഡിനൊപ്പമത്തൊന്‍ ശ്രമിക്കുന്ന സെറീന വില്യംസിലുമാണ് ശ്രദ്ധയത്രയും.
എന്നാല്‍, ഫ്രഞ്ച് ഓപണ്‍ കിരീടം ചൂടിയ ഗാര്‍ബൈന്‍ മുഗുരുസ, സെറീനക്ക് കനത്തവെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കൈക്ക് പരിക്കേറ്റ റാഫേല്‍ നദാല്‍ കളിക്കാത്തത് ദ്യോകോവിച്ചിന് അനുഗ്രഹമാകും. തിങ്കളാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ ജെയിംസ് വാര്‍ഡാണ് ദ്യോകോവിച്ചിന്‍െറ എതിരാളി. മറ്റു മത്സരങ്ങളില്‍ റോജര്‍ ഫെഡറര്‍, അര്‍ജന്‍റീനയുടെ ഗുയ്ഡോ പെല്ലയുമായും കെയ് നിഷികോറി, ആസ്ട്രേലിയയുടെ സാം ഗ്രോത്തുമായും ഏറ്റുമുട്ടും. വനിതാ വിഭാഗത്തില്‍ കാമിലാ ജോര്‍ജിയാണ് മുഗുരുസയുടെ എതിരാളി. വീനസ് വില്യംസ്, ക്രൊയേഷ്യയുടെ ഡോണ വെകിക്കിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.