പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന്; മോൻസണിനെതിരെ പോക്സോ കേസും

കൊച്ചി: പുരാവസ്തു വിൽപനയുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി അറസ്റ്റിലായ മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത തെൻറ മകളെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ലഭിച്ച പ രാതിയിലാണ് എറണാകുളം നോർത്ത് പൊലീസ് പോക്സോ കേെസടുത്തത്. കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനം. കലൂരിലെ വീട്ടിലും കൊച്ചിയിലെ മറ്റൊരു വീട്ടിലുംെവച്ച് 17കാരിയെ പീഡിപ്പിച്ചു.

മോൻസണിെൻറ ഉന്നത ബന്ധങ്ങളും സ്വാധീനവും ഭയന്നാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും മാതാവ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ വ്യക്തമാക്കി. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്നും ഇതിനുശേഷം ഗര്‍ഭഛിദ്രം നടത്തിയെന്നും ആരോപണമുണ്ട്. 2019 മുതൽ മോന്‍സണ്‍ അറസ്റ്റിലാകുന്നതിന് മുമ്പ് വരെ പെൺകുട്ടി പീഡനത്തിനിരയായി എന്നാണ് വിവരം. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി സിറ്റി പൊലീസ് കമീഷണർക്കും അദ്ദേഹം നോർത്ത് പൊലീസിനും കൈമാറി.

സമഗ്രാന്വേഷണത്തിന് കേസ് ക്രൈംബ്രാഞ്ചിനും വിട്ടു. റിമാന്‍ഡില്‍ കഴിയുന്ന മോന്‍സണിനെ പോക്‌സോ കേസില്‍ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. മറ്റൊരു ബലാത്സംഗ കേസ് ഒതുക്കിത്തീർക്കാൻ ഇടപെട്ടുവെന്ന പരാതിയെ തുടർന്ന് ഇയാൾക്കെതിരെ എറണാകുളം സൗത്ത് പൊലീസും കേസെടുത്തിരുന്നു.

Tags:    
News Summary - Pocso case against Monson Mavunkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.