കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയർന്നതോടെ തീപിടിത്ത കേസുകളും കൂടി. നിലവിൽ ദിവസവും ഒന്നിലേറെ തീപിടിത്ത കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. മാലിന്യ കൂമ്പാരങ്ങൾ, വാഹനങ്ങൾ എന്നിവക്കു പുറമെ അപ്പാർട്ട്മെന്റുകളിലും തീ പിടിക്കുന്നുണ്ട്. കനത്ത ചൂടാണ് വാഹനങ്ങളും മാലിന്യങ്ങളും തീ പിടിക്കാൻ കാരണം. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട്, ഗ്യാസ് ചോർച്ച എന്നിവയും അശ്രദ്ധയും അപ്പാർട്ട്മെന്റുകളിൽ തീ പിടിക്കുന്നതിന് കാരണമാകുന്നു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് സാൽമി റോഡിലെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ മാലിന്യനിക്ഷേപത്തിലാണ് തീ പടർന്നത്. അഗ്നിരക്ഷ സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കിയായി ഫയർഫോഴ്സ് അറിയിച്ചു.
കുവൈത്ത് സിറ്റി: മഹ്ബൂലയിൽ മാലിന്യത്തിന് തീ പിടിച്ചു. സമീപത്ത് നിർത്തിയിട്ട വാഹനങ്ങളിലേക്കും തീ പടർന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷ സേനാംഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
വൈകാതെ തീ അണച്ചതായും ആർക്കും കാര്യമായ പരിക്കുകളില്ലെന്നും ഫയർഫോഴ്സ് അറിയിച്ചു. അതേസമയം വാഹനങ്ങളിൽ തീ പടർന്ന് അവയുടെ കേടുപാടുകളിലേക്ക് നയിച്ചു. ശനിയാഴ്ച ഫർവാനിയയിലും കെട്ടിടത്തിന് സമീപം കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ച് സമീപത്തെ വാഹനങ്ങളിലേക്ക് പടർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.