കൊച്ചി: പ്രശസ്ത സിനിമ പ്രൊഡക്ഷൻ കൺട്രോളർ ക്ലിൻറൺ പെരേര(53) നിര്യാതനായി. കോവിഡാനന്തര പ്രശ്നങ്ങൾക്ക് പുറമേ കരൾരോഗവും മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു മരണം. എറണാകുളം വരാപ്പുഴ ചിറക്കകം സ്വദേശിയാണ്. അന്തരിച്ച പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ പീറ്റർ ഞാറക്കലിെൻറ ഭാര്യ ഷീലയുടെ സഹോദരനായ ക്ലിൻറനെ പീറ്ററാണ് സിനിമാലോകത്തേക്ക് കൊണ്ടുവന്നത്. അനിൽ സംവിധാനം ചെയ്ത ദൗത്യം എന്ന സിനിമയിൽ ഛായാഗ്രാഹകൻ ജെ.വില്യംസിെൻറ സഹായിയായി അരങ്ങേറ്റം കുറിച്ചു. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർമാർക്കൊപ്പം പ്രോഡക്ഷൻ മാനേജർ, എക്സിക്യൂട്ടിവ് എന്നീ നിലകളിൽ ദി കിംഗ്, ബാലേട്ടൻ, കാഴ്ച, ചാഞ്ചാട്ടം, ഉദയനാണ് താരം തുടങ്ങി നൂറോളം ചിത്രങ്ങളിൽ പ്രവർത്തിച്ചു. തണ്ണീർമത്തൻ ദിനങ്ങൾ, പരീത് പണ്ടാരി, മരുഭൂമിയിലെ ആന, ലോ പോയൻറ്, ഭൂമിയിലെ മനോഹര സ്വകാര്യം, പൊറിഞ്ചു മറിയം ജോസ്, ഡ്യൂപ്ലിക്കേറ്റ്, ബിഗ്ബി, ഉത്തരാസ്വയംവരം, കരുമാടിക്കുട്ടൻ, ഉദയപുരം സുൽത്താൻ, ദൈവത്തിെൻറ മകൻ, തുടങ്ങിയ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറായും മാനേജറായും എക്സിക്യൂട്ടിവ് ആയും പ്രവർത്തിച്ചിട്ടുണ്ട്. രാജേന്ദ്രൻ പി.ആർ സംവിധാനം ചെയ്ത് ഒ.ടി.ടി റിലീസിനൊരുങ്ങുന്ന ‘ജാൻവി’ എന്ന ചിത്രത്തിലാണ് കൺട്രോളറായി അവസാനം പ്രവർത്തിച്ചത്. ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂനിയെൻറ രൂപവത്കൃത കാലം മുതൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ്. ഭാര്യ: ഹെറ്റ്ന. മകൻ: ഹാഡ്വിൻ പെരേര.