കൊച്ചി: എറണാകുളം മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായിരുന്ന വി.കെ. മജീദ് (94) നിര്യാതനായി.
മുൻ മന്ത്രി പോൾ പി. മാണി ഡി.സി.സി പ്രസിഡൻറായിരുന്ന കാലഘട്ടത്തിൽ മൂന്ന് ഡി.സി.സി ജനറൽ സെക്രട്ടറിമാരിൽ ഒരാളായി പ്രവർത്തിച്ചിരുന്നു. എ.എൽ. ജേക്കബ്, ടി.എച്ച്. മുസ്തഫ, പി.പി. തങ്കച്ചൻ, കെ.വി. തോമസ് എന്നിവർ ഡി.സി.സി പ്രസിഡൻറായിരുന്നപ്പോഴും ഡി.സി.സി ജനറൽ സെക്രട്ടറി ആയിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും മുൻ എം.എൽ.എയുമായിരുന്ന വി.കെ. കുട്ടി സാഹിബിെൻറ മൂത്ത മകനാണ്. ഭാര്യ: പരേതയായ പി.കെ. നഫീസ (മതിലകം). മക്കൾ: ബീന അഷ്റഫ്, വി.എം. ഷാനവാസ്, ഇക്ബാൽ വലിയവീട്ടിൽ (എ.ഐ.സി.സി ന്യൂനപക്ഷ സെൽ അഖിലേന്ത്യ വൈസ് ചെയർമാൻ, എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി), വി.എം. ഹുമയൂൺ കബീർ. മരുമക്കൾ: എം.എ. മുഹമ്മദ് അഷ്റഫ് (പറവൂർ), റസിയ ഷാനവാസ് (കോയമ്പത്തൂർ), ഹസീദ ഇക്ബാൽ (എടത്തിരുത്തി), സുനിത കബീർ (പെരിന്തൽമണ്ണ). ഖബറടക്കം എസ്.ആർ.എം റോഡിൽ തോട്ടത്തുംപടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി. എ.ഐ.സി.സി വർക്കിങ് കമ്മിറ്റി അംഗം എ.കെ. ആൻറണി, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി.എം. സുധീരൻ, കെ.വി. തോമസ്, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ അനുശോചിച്ചു. കഴിഞ്ഞ നിയമസഭ െതരഞ്ഞെടുപ്പുകാലത്ത് മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർശിദ് അദ്ദേഹത്തെ വസതിയിലെത്തി സന്ദർശിച്ചിരുന്നു.