കൊച്ചി: സംസ്ഥാന സര്‍ക്കാറിെൻറ കാര്‍ഷിക കടാശ്വാസ കമീഷന് അംഗവും സിറോ മലബാര്‍ സഭ അൽമായ ഫോറം സെക്രട്ടറിയുമായ അഡ്വ. ജോസ് വിതയത്തില്‍ (69) നിര്യാതനായി. കോവിഡും അനുബന്ധ അസുഖങ്ങളുമായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് 4.30നാണ് മരണം സംഭവിച്ചത്.
കേരള ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന് മുന്‍ അംഗമാണ്. നോര്‍ത്ത് പറവൂര്‍ കോടതിയില്‍ അഭിഭാഷകനായിരുന്ന ജോസ് വിതയത്തില്‍, മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സീനിയര്‍ അസിസ്റ്റൻറായിരുന്നു. കെ.സി.ബി.സി അല്മായ കമീഷെൻറയും എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലിെൻറയും സെക്രട്ടറി, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന പ്രസിഡൻറ്, കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ഡി.സി.സി അംഗം, ആലങ്ങാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ്, ഓള് ഇന്ത്യ കാത്തലിക് യൂനിയന്‍ സെക്രട്ടറി, എറണാകുളം ഗവ. ലോ കോളജ് യൂനിയന്‍ സെക്രട്ടറി, മഹാരാജാസ് കോളജ് പ്ലാനിങ് ഫോറം സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
ഭാര്യ: നീറിക്കോട് മുല്ലൂര്‍ കുടുംബാംഗം റൈഡില്‍ ജോസ്. മക്കള്‍: ലവീന, ലിയോണ്‍ ജോസ് (ബിസിനസ്). മരുമക്കള്‍: ജോഫി ജേക്കബ് കണ്ണമ്പിള്ളി (യു.കെ), ഷാമിലി ലിയോണ്‍ (മാള്‍ട്ട). സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ശനിയാഴ്ച ഉച്ചക്ക് 12ന് ആലങ്ങാട് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.