പാലാ: സ്വാതന്ത്ര്യസമര സേനാനിയും ചരിത്രകാരനും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം. ചുമ്മാര്‍ (88) അന്തരിച്ചു. ചരിത്രപണ്ഡിതന്‍, ഗ്രന്ഥകാരന്, പ്രഭാഷകന്‍, വിമര്ശകന്, അധ്യാപകന് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയായിരുന്നു മരണം. വേഴാങ്ങാനം കാര്യങ്കല്‍ കെ.സി. ചുമ്മാറിെൻറയും ഏലിയാമ്മയുടെയും മൂത്തമകനായി 1933 മേയ് 15ന് ജനിച്ചു. വേഴാങ്ങാനം, പ്രവിത്താനം സ്കൂളുകളിലും പാലാ സെൻറ് തോമസ് ട്രെയ്നിങ് കോളജിലും പഠിച്ച് 1957ല്‍ ബി.എ ബി.ടി പാസായി. തുടര്‍ന്ന് പ്രവിത്താനം ഹൈസ്കൂളില്‍ അധ്യാപകനായി. 1988ല്‍ പെരിങ്ങുളം സ്കൂളില്‍നിന്ന് ഹെഡ്മാസ്റ്ററായി വിരമിച്ചു. 1989 മുതല്‍ 1996 വരെ കെ.പി.സി.സി മെംബറായിരുന്നു. കോണ്‍ഗ്രസിെൻറ ചരിത്രവും പ്രത്യയശാസ്ത്രവും സംബന്ധിച്ച് എണ്ണമറ്റ സ്റ്റഡി ക്ലാസുകളും പ്രസംഗങ്ങളും നടത്തിയിട്ടുണ്ട്. ഗ്രന്ഥശാല പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. രണ്ടുതവണ കേരള സാഹിത്യ അക്കാദമി അംഗമായി. നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ഇ.എം.എസിെൻറ ഇസം, സഖാവ് കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആര്, സെൻറ് തോമസ് കോളജ് പാലാ ചരിത്രം, ഇ.എം.എസിനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുമെതിരെ, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ആദര്‍ശനിഷ്ഠയും, കേരള കോണ്‍ഗ്രസ് എങ്ങോട്ട്, ക്വിറ്റിന്ത്യ സമരവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും, കോണ്‍ഗ്രസ് കേരളത്തില്‍, തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിെൻറ മറുപുറം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 1964ല്‍ സഹ അധ്യാപികയായിരുന്ന പ്ലാത്തോട്ടത്തില്‍ അന്നക്കുട്ടിയെ വിവാഹം ചെയ്തു. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ അവര്‍ മരിച്ചു. 1968ല്‍ അധ്യാപികയായ എടത്വ പാപ്പള്ളില് മറിയാമ്മയെ വിവാഹം കഴിച്ചു. മക്കള്‍: തോമസുകുട്ടി (ദുബൈ), സജിമോള്‍, സൈമണ്‍ (യു.എസ്.എ.), സുനില്‍ (അധ്യാപകന്, ബ്രഹ്മാനന്ദോദയം എച്ച്.എസ്.എസ്, കാലടി), ആന്‍സമ്മ, ഫിലിപ്പച്ചന് (ഇംഗ്ലണ്ട്). മരുമക്കള്‍: റീന (ദുബൈ), മോഹന്‍ മങ്ങാട്ട് (ബിസിനസ്), സ്മിത (യു.എസ്.എ), മഞ്ജു (ടീച്ചര്‍, സെൻറ് സെബാസ്റ്റ്യന്‍ എച്ച്.എസ്.എസ് കടനാട്), തങ്കച്ചന്, ജമീന (ഇംഗ്ലണ്ട്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വേഴാങ്ങാനം സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.