ചേർത്തല: ചെങ്ങണ്ട പാലത്തിൽനിന്ന് കായലിൽ ചാടിയ യുവാവിെൻറ മൃതദേഹം അഞ്ചാംദിവസം കണ്ടെത്തി. തുമ്പോളി പീടികപറമ്പിൽ സേൻറാൺ ജോസഫ് ബാബുവിെൻറ മകൻ ഡേവിഡ് ജിൻസിെൻറ (24) മൃതദേഹമാണ് സംഭവസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ പള്ളിപ്പുറം സ്കൂളിന് പടിഞ്ഞാറ് മില്ലുകടവിൽ കണ്ടെത്തിയത്. പായലിനടിയിൽ കിടന്ന മൃതദേഹം ശനിയാഴ്ച ഉച്ചക്ക് കക്കവാരൽ തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടു. നാവികസേന മുങ്ങൽ വിദഗ്ധർ ഈ സമയം വിളക്കുമരം പാലത്തിനടുത്ത് തിരയുകയായിരുന്നു.
എറണാകുളം കേന്ദ്രീകരിച്ച സ്വകാര്യ ഫുഡ് കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടീവായ ഡേവിഡ് ജിൻസ് തിങ്കളാഴ്ച ഉച്ചക്കാണ് ബൈക്കിലെത്തി പാലത്തിൽനിന്ന് ചാടിയത്. ചേർത്തല അഗ്നിരക്ഷാസേന, ഫയർ ആംബുലൻസ് എന്നിവരുടെ തിരച്ചിലിനുശേഷമാണ് നാവികസേന മുങ്ങൽ വിദഗ്ധർ എത്തിയത്.
തഹസിൽദാർ ആർ. ഉഷയുടെ നേതൃത്വത്തിൽ ചേർത്തല പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം തുമ്പോളി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. മാതാവ്: ജെസി. സഹോദരി: ജിൻസിയ ബാബു.