തുറവൂർ: നിർത്തിയിട്ടിരുന്ന സ്വകാര്യബസിൽ കയറാനെത്തിയ ഗൃഹനാഥൻ അതേ ബസ് ദേഹത്തുകയറി തൽക്ഷണം മരിച്ചു. കുത്തിയതോട് പഞ്ചായത്ത് 13ാം വാർഡ് പറയകാട് വൈപ്പിശ്ശേരിൽ പുരുഷോത്തമനാണ് (കുഞ്ഞപ്പൻ -68) മരിച്ചത്.
പറയകാട് നാലുകുളങ്ങര ജങ്ഷനിൽ കഴിഞ്ഞ ദിവസം രാവിലെ 11നായിരുന്നു സംഭവം. കിഴക്ക് ഭാഗത്തുനിന്ന് റോഡ് കുറുകെ കടന്ന് ബസിന് മുന്നിലൂടെ പുരുഷോത്തമൻ നടക്കുമ്പോൾ നിർത്തിയിട്ടിരുന്ന ബസിെൻറ ഡ്രൈവർ ഇത് കാണാതെ മുന്നോട്ട് എടുത്തതാണ് അപകടമുണ്ടാക്കിയത്. ചേർത്തലയിൽനിന്ന് വൈറ്റില ഹബിലേക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ വീണ പുരുഷോത്തമെൻറ ശരീരത്തിലൂടെ മുൻചക്രം കയറി. മൃതദേഹം ചേർത്തല താലൂക്ക് മോർച്ചറിയിൽ. ഭാര്യ: ഓമന. മക്കൾ: ഷാജി, ഷീജ. മരുമക്കൾ: ഗീതു, സജി.